Saturday 31 January 2015

Achan konda veyil an image file!

Life after death..

Here's something interesting to ponder about : For those who believe in God and for those who don't believe in HIM. It stimulates our lateral thinking :

This lovely parable is from "Your Sacred Self" by Dr. Wayne Dyer.

In a mother's womb were two babies. One asked the other: "Do you believe in life after delivery?"The other replied, "Why, of course. There has to be something after delivery. Maybe we are here to prepare ourselves for what we will be later."

"Nonsense" said the first. "There is no life after delivery. What kind of life would that be?"

The second said, "I don't know, but there will be more light than here. Maybe we will walk with our legs and eat from our mouths. Maybe we will have other senses that we can't understand now."

The first replied, "That is absurd. Walking is impossible. And eating with our mouths? Ridiculous! The umbilical cord supplies nutrition and everything we need. But the umbilical cord is so short. Life after delivery is to be logically excluded."

The second insisted, "Well I think there is something and maybe it's different than it is here. Maybe we won't need this physical cord anymore."

The first replied, "Nonsense. And moreover if there is life, then why has no one ever come back from there? Delivery is the end of life, and in the after-delivery there is nothing but darkness and silence and oblivion. It takes us nowhere."

"Well, I don't know," said the second, "but certainly we will meet Mother and she will take care of us."

The first replied "Mother? You actually believe in Mother? That's laughable. If Mother exists then where is She now?"

The second said, "She is all around us. We are surrounded by her. We are of Her. It is in Her that we live. Without Her this world would not and could not exist."

Said the first: "Well I don't see Her, so it is only logical that She doesn't exist."

To which the second replied, "Sometimes, when you're in silence and you focus and you really listen, you can perceive Her presence, and you can hear Her loving voice, calling down from above."

Isn't this something similar to what we perceive in our lives as well ?? Just think about it.

Mobile charging while we r mobile.. an video file!

Shadow war... an video file!

Thursday 29 January 2015

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം

വംശം,ദേശീയത, ദാരിദ്ര്യം; ഇവയും ആസ്ത്മയ്ക്ക് കാരണങ്ങളാണ്- പുതിയ പഠനം


Jan 28 2015 07:23 AM
ലെന്നി ബേണ്‍സ്‌റ്റെയ്ന്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)
അമ്പതുവര്‍ഷത്തിലേറെയായി, 'ഉള്‍നഗരങ്ങളിലെ പ്ലേഗ്'എന്നാണ് കുട്ടികളിലെ ആസ്ത്മയെ ഗവേഷകര്‍ വിളിച്ചിരുന്നത് (ഉള്‍നഗരം:ദാരിദ്ര്യരേഖക്ക് താഴെയുള്ള ഇരുപതു ശതമാനത്തിലധികം ജനസംഖ്യയുള്ള നഗര മേഖല). എന്നാല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ ഗവേഷണം പറയുന്നത് അത് സത്യമല്ലെന്നും, താമസിക്കുന്ന സ്ഥലത്തെക്കാള്‍ ഒരാളുടെ വംശം, ദേശീയത, ദാരിദ്ര്യം എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നതുമെന്നാണ്.

'നാഷണല്‍ ഹെല്‍ത്ത് ഇന്റര്‍വ്യൂ സര്‍വേ 'ശേഖരിച്ച, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ തന്നെയുള്ള 23065 കുട്ടികളുടെ ഡാറ്റ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് റിപ്പോര്‍ട് ചെയ്ത ആസ്ത്മയുടെ ആക്രമണം ഉള്‍നഗരങ്ങളിലും മറ്റു സ്ഥലങ്ങളിലും ഒരുപോലെയാണ് പടര്‍ന്നു പിടിച്ചിരിക്കുന്നത് എന്നാണ്. ഏറ്റവുംപ്രധാനപ്പെട്ട വസ്തുത, ആസ്ത്മ വരാന്‍ ഏറ്റവും സാധ്യതയുള്ളത് ഉള്‍നഗരങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കറുത്ത വംശജര്‍,പോര്‍ട്ടോറിക്കന്‍ ദേശീയര്‍, ദരിദ്രര്‍ എന്നിവര്‍ക്കാണെന്നു ഗവേഷണം സൂചിപ്പിക്കുന്നുവെന്നതാണ്.' ഉള്‍ നഗരങ്ങളിലെ ആസ്ത്മ' എന്നപ്രയോഗം തന്നെ പുനര്‍നിര്‍വചിക്കാന്‍ സമയമായെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

'ഒരുപാടു വ്യതിയാനങ്ങളുണ്ടെന്നാണ് ഞങ്ങള്‍ കണ്ടുപിടിച്ചത്. ആസ്ത്മ നിരക്ക് വടക്കു കിഴക്കന്‍ ഉള്‍ നഗരങ്ങളില്‍ കൂടുതലായിരുന്നു, എന്നാല്‍ ദാരിദ്ര്യം നിറഞ്ഞ മധ്യപടിഞ്ഞാറന്‍ സബര്‍ബുകളിലും അത് തന്നെയായിരുന്നു അവസ്ഥ. മിക്കവാറുമുള്ള ആസ്ത്മാ വ്യതിയാനങ്ങള്‍ സ്ഥലത്തെക്കാളും വംശം, ദേശീയത, ദാരിദ്ര്യം എന്നിവ അടിസ്ഥാനമാക്കിയാണ് വിശദീകരിക്കാന്‍ കഴിയുക. 'ശിശുരോഗ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ കൊറിന്‍ കീറ്റ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.



'ജേര്‍ണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജി' പ്രസിദ്ധീകരിച്ച വിശകലനം അനുസരിച്ച്, മറ്റു സ്ഥലങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള 10.6 ശതമാനം കുട്ടികളെ അപേക്ഷിച്ച് മൊത്തത്തില്‍, ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന 12.9 ശതമാനം കുട്ടികള്‍ക്ക് ആസ്ത്മയുണ്ട്. എന്നാല്‍ വംശം, ദേശീയത, ഭൂമിശാസ്ത്രം എന്നീ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ആ വ്യത്യാസം ഇല്ലാതായി.

'ആഫ്രിക്കന്‍-അമേരിക്കന്‍സിലും പോര്‍ട്ടോറിക്കകാരിലും ആസ്ത്മയ്ക്കുള്ള വലിയ സാധ്യത ഒരു പക്ഷെ ജനിതകമാകാം', കീറ്റ് പറഞ്ഞു. ദരിദ്രരുടെ കാര്യത്തില്‍ ഒരുപക്ഷെ സാഹചര്യ ഘടകങ്ങളായ എലി, പാറ്റ തുടങ്ങിയ ക്ഷുദ്രജീവികളുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന അലര്‍ജികള്‍, സിഗരറ്റ് പുക, മാസം തികയാതെയുള്ള ജനനം, അമ്മമാരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയാവാം കാരണം.

കീറ്റ് പറയുന്നത്, 'അലര്‍ജി കാരണം ആസ്ത്മയുടെ കടുത്ത ലക്ഷണങ്ങള്‍ നേരിടേണ്ടി വരുന്നത് ഒരുപക്ഷെ ഉള്‍നഗരങ്ങളില്‍ ജീവിക്കുന്ന കുട്ടികളായിരിക്കുമെന്നാണ്. 'അത് നിര്‍ണയിക്കാന്‍ മറ്റൊരു പഠനം നടത്തുകയാണവിടെ', അവര്‍ പറഞ്ഞു.
'കൂടിയ ആസ്ത്മാനിരക്കും സബര്‍ബിലെ കടുത്ത ദാരിദ്ര്യവും മൂലം, പൊതു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഒരേപോലെ കുട്ടികളുടെ നിരക്കുള്ള സമ്പന്ന നഗരങ്ങളിലും സബര്‍ബനുകളിലും ജീവിക്കുന്ന ആസ്ത്മയുള്ള 46 ശതമാനം കുട്ടികളെ അപേക്ഷിച്ച് ഉള്‍ നഗരങ്ങളില്‍ ജീവിക്കുന്ന ആസ്ത്മയുള്ള കുട്ടികള്‍ 8 ശതമാനം മാത്രമാണെന്നാണ് ഈ സര്‍വേയിലൂടെ ഞങ്ങള്‍ കണക്കാക്കുന്നത്.' കീറ്റിന്റെ ടീം എഴുതി.

കല്‍മഴുവും ഭാഷയുടെ ചിത്രസൂത്രങ്ങളും; മടുപ്പിന്റെ മാനകങ്ങള്‍

കല്‍മഴുവും ഭാഷയുടെ ചിത്രസൂത്രങ്ങളും; മടുപ്പിന്റെ മാനകങ്ങള്‍


Jan 29 2015 08:21 AM
പ്രിയന്‍ അലക്സ് റബല്ലോ
ഭാഷയുടെ എഴുത്തുരൂപത്തിന്റെ ആദിമസൂചനകള്‍ നിയോലിത്തിക്ക് ഗുഹാചിത്രങ്ങളില്‍നിന്ന് തുടങ്ങുന്നു. ലിപിഭദ്രമായ അക്ഷരരൂപമാര്‍ന്ന ഭാഷ അതിന്റെ നിശ്ചിതരൂപത്തിലേക്കെത്തിച്ചേര്‍‍ന്നിരിക്കുന്നു. ഭാഷയുടെ ദൃശ്യരൂപത്തിലെ ആവര്‍ത്തനവിരസതയെ മറികടക്കാനാവാത്തവിധം, ആവിഷ്ക്കാരമെന്ന് വിളിക്കപ്പെടാന്‍ മടിതോന്നും വിധത്തില്‍ (അക്ഷരങ്ങള്‍ കൊണ്ട് സാധിക്കുന്ന പെര്‍മ്യൂട്ടേഷനും കോമ്പിനേഷനും നിമിത്തം അര്‍ത്ഥമുണ്ടെന്ന് സ്വയം ശഠിക്കുകയും അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന വാക്കിന്റെ ജാലവൃത്തിയുടെ രഹസ്യമില്ലായ്മ എന്ന കൊലച്ചതിമൂലം) എല്ലാം പകര്‍പ്പുകള്‍ മാത്രമാവുന്നു.

“ലാപ്ടോപ്പില്‍ രേവതി ലിപിയിലെഴുതപ്പെട്ട പരാതിയുമായി” സി ഐയുടെ മുന്നിലെത്തുന്ന കര്‍ണ്ണന്‍ മഹാരാജ് നമ്മെ വിസ്മൃതിയുടെ നൂറ്റാണ്ടുകളില്‍നിന്ന് തട്ടിത്തെറിപ്പിക്കുന്നു. (സുസ്മേഷ് ചന്ത്രോത്തിന്റെ പേപ്പര്‍ ലോഡ്ജ് വായിക്കുമ്പോള്‍). ഭാഷയുടെ പൊയ്ക്കാല്‍ക്കുതിരകള്‍ തട്ടിമറിഞ്ഞുവീഴുന്ന അപകടാവസ്ഥയില്‍, നമുക്ക് നഷ്ടമാവുന്ന വര്‍ത്തമാനങ്ങളില്‍നിന്ന് പകര്‍ത്തപ്പെടുന്ന അനേകം സാധ്യതകളില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് രീതിവല്‍ക്കരിക്കപ്പെടുന്ന ഭാഷ (type ചെയ്യപ്പെടുക) മാത്രമാവുന്നു, ഏകാകിയുടെ വായനയുടെ ചിദാകാശങ്ങള്‍.

ഭാഷയുടെ മരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പലദ്വീപുകളില്‍നിന്നും നമ്മള്‍ കേള്‍ക്കുന്നു. അവ നിശ്ചയമായും ആദിവാസി ഭാഷകളാവുന്നു. ലിപികളില്ലാത്തവയും ആവുന്നു. കുറച്ചുപേര്‍ സംസാരിക്കുന്ന ഭാഷയ്ക്ക് വിധേയമാകുന്നതരം ലിപിശൂന്യതയും അനാര്‍ക്കിയും നെഞ്ചത്തടക്കിപ്പിടിച്ച് കലാവിഹ്വലതയില്‍പ്പെട്ട് പലായനം ചെയ്യുന്ന അഭയാര്‍ത്ഥിഭാഷകള്‍.



ഭാഷമാത്രമല്ല ഭാഷാന്തരവും കലാപരമായ ശൂന്യത സൃഷ്ടിക്കുന്നുണ്ട്. ഭാഷകള്‍ കടന്നുള്ള വര്‍ത്തമാനങ്ങള്‍, ഭാഷയുടെ ചിത്രസാധ്യതയിലും ശബ്ദസാധ്യതയിലും കോഡ് ചെയ്യപ്പെടുന്നു. ശൂന്യതയിലേക്ക് മടങ്ങുന്ന ആദിവാസി അമ്പെയ്ത്തുകള്‍പോലെ മരണപ്പെടുന്ന ഭാഷകള്‍.

കാഴ്ച്ചയുടെ ബഹുസ്വരതകള്‍ കൂടിയാണ് ലിപിബദ്ധമായ ഭാഷ. ദേശീയം, ആധുനികം തുടങ്ങിയ സംജ്ഞകള്‍ അതിനെ ആയുധധാരിയും അധികാരരൂപവുമാക്കുന്നു. "വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ കഴിയാത്ത, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞര്‍ക്ക്” കളിക്കളങ്ങള്‍ നഷ്ടമാവുന്നു. അവരെ നോര്‍മ്മേറ്റിവ് ആയ ശിക്ഷണങ്ങള്‍ നല്‍കി സമൂഹം ശിക്ഷിക്കുന്നു. ക്ലാസിക്കും ഫോക്-ലോറും സെക്കുലറല്ലാത്ത പുനരാഖ്യാനത്തിലാവുന്നു. ഇത് ബോധപൂര്‍വ്വം പിന്തുടരുന്ന ഒരു അധികാരപ്രവണതയാണ്.

ഭാഷ ആത്മാവിന്റെ പ്രതിരോധമാണ്. ഒറ്റയ്ക്കായ കുറുക്കന്‍ കൂട്ടര്‍ക്കുവേണ്ടി ഓരിയിടുന്നതുപോലെ വന്യവും അര്‍ത്ഥസമ്പുഷ്ടവുമാണ്. എത്രത്തോളം ആ‍ത്മപരമാണോ അതിനെക്കാളും ലിപിപരമാവുന്നു ഭാഷയുടെ നിയതമായ വിന്യാസം. ഇത് ആവര്‍ത്തനവിരസമാവുമ്പോള്‍ "എന്റെയാണെന്റെയാണിക്കൊമ്പനാനകള്‍” എന്ന് എങ്ങനെ തുടര്‍ന്നും എഴുതാനാവും. ലിപികള്‍/space പരാജയപ്പെടുത്തുന്ന അര്‍ത്ഥബോധതലങ്ങളേ നമ്മുടെ ഉള്‍ക്കാഴ്ച്ചകള്‍ക്കുള്ളൂ എന്നാണോ? സംവദിക്കുന്ന ആശയങ്ങള്‍ക്കപ്പുറം, അര്‍ത്ഥതലങ്ങള്‍ക്കപ്പുറം ഒരു ചിത്രസാധ്യതയും ദൃശ്യപരതയും മുന്നോട്ടുവെക്കുന്നതിനെ നാമെന്തിന് നിഷേധിക്കണം?



സമ്പര്‍ക്കഭാഷ എന്നത് ലിപിഭാഷയും ചിത്രഭാഷയുമാവുമ്പോള്‍ വ്യാകരണത്തിന്റെ സ്ഥിരം പാളങ്ങളില്‍ കൂകിപ്പായുന്ന കൂകൂതീവണ്ടിയില്‍നിന്ന് ഒച്ചകളുടെ രൂപങ്ങള്‍ വെളിച്ചമാവുന്നു. ഇതിന്റെ സ്വീകാര്യത, ഭാഷയുടെ തന്നെ സ്വീകാര്യതയാവുന്നു. ഇത് ലിപിയുടെ ദൃശ്യസാധ്യതയെ മുന്‍നിര്‍ത്തിയുള്ള ഭാഷയുടെ അതിജീവനമാണ്. പക്ഷെ ഭാഷ എന്ന ദൃശ്യസാധ്യതയും അതിന്റെ അനുഷ്ഠിപ്പുകാരനായ നിയോലിത്തിക് ഗുഹാചിത്രകാരനും അവന്റെ കല്‍മഴുവും തോറ്റുപോവുകയും ഭാഷയുടെ തുരുത്തുകളെ കടലെടുക്കുകയും ചെയ്യുന്നത് ഇവിടെയാണ്. ഈ ചിത്ര’വധം’ എങ്ങനെയാണ് മതേതരവും അഹിംസാപരവുമാവുക? ദൃശ്യഭാഷയുടെ അര്‍ത്ഥപരമായ തുടര്‍ച്ചയെ സംബന്ധിച്ച് ദൃശ്യപരമായ മറ്റൊരു പകരം പറച്ചില്‍/മറുഭാഷ നിര്‍മ്മിക്കാന്‍ കഴിയാത്ത വാരിക്കുഴി ഒരുങ്ങുന്നുണ്ട്. space-ല്‍ പല രൂപങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന അക്ഷരങ്ങളുടെ ജ്യോമെട്രിയെ നമ്മള്‍ അവഗണിക്കുകയാണ്. ഭാഷയുടെ ദൃശ്യസാധ്യതയെ പരിമിതപ്പെടുത്തുകയും അതിനെ സാധാരണത്വത്തിലേക്കും ‘അമ്പത്തൊന്നക്ഷരാളി’യിലേക്കും അടച്ചുപൂട്ടിയിരിക്കുന്നു. സൂക്ഷ്മതലത്തില്‍ ദൃശ്യബോധത്തിന് പരിക്കേല്‍പ്പിക്കുന്ന ജ്യോമെട്രിക് സാധ്യത ലിപിഭാഷയ്ക്ക് കൈമോശം വന്നിരിക്കുന്നതായി കാണാം. സാങ്കേതികവിദ്യ ഈ പരിമിതപ്പെടുത്തലിനെ കൂടുതല്‍ പരിമിതപ്പെടുത്തുന്നു. പരിസ്ഥിതി, കീഴാള, ലിംഗ, സ്ത്രീ രാഷ്ട്രീയങ്ങള്‍ ഭാഷയുടെ ചിത്രസമാനതയുടെ നഷ്ടത്തില്‍ എങ്ങനെ നീതികരിക്കപ്പെടും? വ്യാകരണബദ്ധമല്ലാത്തതോ രൂപപരമല്ലാത്തതോ ആയ ഭാഷയുടെ ഉപയോഗങ്ങളെ അന്വേഷിക്കാന്‍ ആരുമുതിരുന്നു? അതിന് ഭൂതകാലജ്ഞാനവ്യവസ്ഥയിലൂന്നി നില്‍ക്കുകയല്ല, നിയോലിത്തിക്ക് പാരമ്പര്യത്തെ പുനരന്വേഷിക്കുക തന്നെ വേണം. ഒന്നോര്‍ത്താല്‍ ആത്മഗതവും, നിഗൂഡതയും, പിറുപിറുപ്പും ഭാഷയുടെ അതിര്‍ത്തികളെ ഉല്ലംഘിക്കുന്നില്ലേ? ഇതിന് ലിപിയുടെ ഐക്കണോഗ്രാഫിയെ മറികടക്കാന്‍ കഴിയില്ലേ?

അക്ഷരപിശാചിനെയും വ്യാകരണഭംഗത്തെയും സദാചാരഭീതിയോടെ കാണുന്ന പോലീസിങ്ങിന്റെ അതിവ്യാപനമാണ് മറ്റൊരുവിധത്തില്‍ ഭാഷാപരിണാമത്തെ തടഞ്ഞുനിര്‍ത്തുന്നത്. ‘ക്ലാസിക്’ എന്നുവിശേഷിപ്പിക്കാവുന്ന ഭാഷാരൂപങ്ങളെ ഭക്തിപരവും മതാത്മകവുമാക്കിമാറ്റുന്നുണ്ട്. വ്യാകരണവും ശൈലീഭദ്രതയും അതീവ മതാത്മകമാവുന്നു. അന്ധനായ ദൈവത്തിനുവേണ്ടി ഭാഷാപ്രേമികള്‍ കലാപങ്ങളിലേര്‍പ്പെടുന്നു. അച്ചടിപിശാചിന്, വീരമൃത്യു നിഷേധിച്ച് അപമൃത്യുവാക്കുന്നു. വെളുത്തപ്രതലത്തില്‍ എഴുതപ്പെട്ട രീതിയില്‍ത്തന്നെ ഭാഷയുടെ ദൃശ്യരൂപം ഒതുങ്ങിപ്പോവുന്നു.

അബ്സ്ട്രാക്ട് ആയ ഭാഷയുടെ ദൃശ്യസാധ്യതയെ അന്വേഷിക്കുന്നതില്‍നിന്ന് നമ്മെത്തടയുന്നത് പോപ്പുലിസത്തോടുള്ള ഭ്രമമോ ഭീതിയോ ആണ്. ഈ ജനാധിപത്യഭൂരിപക്ഷത്തിന് കച്ചവടതാല്പര്യങ്ങള്‍ മാത്രമുള്ള ഭാഷാവ്യവഹാരികളുടെ നിരന്തരപിന്തുണയുമുണ്ട്. സമ്പര്‍ക്കഭാഷയെ എഴുത്തുഭാഷയാക്കുന്നത് ദൃശ്യപരമായ ഈ അപദര്‍ശനത്തിന്റെ സാധാരണത്വവും നിസ്സാരതയുമാണ്.

പുതിയൊരു ഭാഷ സാധ്യമാവുമോ എന്ന അന്വേഷണം പോലും അതിന്റെ ദൃശ്യസാധ്യതയില്‍ അഭിരമിക്കുന്നില്ലയെന്നതും എത്ര പ്രസക്തമാ‍ണ്. എത്ര ഭാഷകള്‍ ഇംഗ്ലീഷ് ലിപികള്‍ ഉപയോഗിക്കുന്നു. അക്കങ്ങളെ തനത് ലിപിയിലെഴുതുന്ന ശീലം മത്സരയോട്ടത്തിലെ തോറ്റവരുടെ ബഞ്ചിലിരിപ്പുണ്ട്.

ഭാഷയുടെ ആവിഷ്കാരത്തിലെ മോഡലുകള്‍ അബ്സ്ട്രാക്ട് ആയെക്കാവുന്ന ശബ്ദസാധ്യതയെ ഉല്ലംഘിക്കുന്നു. തേനീച്ചകളുടെ നൃത്തഭാഷയിലെ വിനിമയരൂപങ്ങള്‍ പോലും ആവര്‍ത്തനത്തിലൂടെ ഉറപ്പിക്കപ്പെട്ട പൊരുളുകളുടെ അബ്സ്ട്രാക്ഷനാണല്ലോ. നൃത്തത്തിന്റെ ഭാഷയില്‍ ഉടല്‍ നിര്‍വ്വഹിക്കുന്ന ദൃശ്യവിനിമയം ലിപിപരമാവുമ്പോള്‍ അത് എത്ര മാത്രം ജനകീയമായാല്‍പ്പോലും, അത് പരിമിതപ്പെടുത്തുന്ന നിശ്ചിത വിന്യാസഭംഗികള്‍ നമ്മെ ആവേശം കൊള്ളിക്കുന്നില്ല. എല്ലാവരും എഴുത്തുകാരാവാതെ വായനക്കാരന്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നു. എന്നാല്‍പ്പോലും ഒരു സമ്പൂര്‍ണ്ണനൃത്തമെന്ന ഭാഷ തേനീച്ചകള്‍ക്ക് സാധ്യമാവുന്നു. ലിപികള്‍ പരിമിതപ്പെടുത്തിയ ദൃശ്യമായി ഭാഷാവിനിമയത്തെ അടയാളപ്പെടുത്തുമ്പോള്‍ ( നിയോലിത്തിക് മനുഷ്യന്‍, ഇത്രമാത്രം ലിപിബന്ധിതനായിരിക്കില്ല എന്ന ഖേദത്തോടെ) നമ്മുടെ പരിണാമത്തിലെ ചുവന്ന വാല്‍ നമുക്ക് കൈമോശം വന്നിരിക്കുന്നു എന്ന് നാമെങ്ങനെ വിലപിക്കാതിരിക്കും, ഭാഷാമനുഷ്യനോ?

സമൂഹത്തിന്റെ ഉടലിനെന്നപോലെ ഭാഷയുടെ ഉടലിനും രൂപപരമായ നിയമവാഴ്ച്ച ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിയമവ്യവസ്ഥയുടെ തുടര്‍ച്ചയും അധീശത്വവും ദൃശ്യപരമായ അരാജകത്വത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അക്ഷരം എന്നതിന് നാശമില്ലാത്തത്, എക്കാലത്തേക്കും നിലനില്‍ക്കുന്നത് എന്ന അര്‍ത്ഥം കൂടി കല്‍പ്പിച്ചു നല്‍കിയിരിക്കുന്നു. അക്ഷരത്തിന് നാശമില്ലെങ്കിലും ഭാഷയ്ക്ക് നാശം സംഭവിക്കാം. മനുഷ്യന്‍ നശിച്ചാലും അവന്റെ ചങ്ങലകള്‍ നശിക്കാത്തതുപോലെ 'ബന്ധുരക്കാഞ്ചനക്കൂട്ടി’ലടയ്ക്കപ്പെട്ടിരിക്കുന്നു നമ്മുടെ ക്ലാസിക് ഭാഷാദൃശ്യങ്ങള്‍.

സാധാരണജനങ്ങളുടെ സമ്പര്‍ക്കത്തിലൂടെയോ ഭൂമിശാസ്ത്രപരമായി ചിതറിപ്പോകുന്ന ഗോത്രങ്ങളോ, നാടോടി സമൂഹങ്ങളോ വഴിയുള്ള പരിണാമങ്ങള്‍ക്ക് സാധ്യതയവസാനിച്ച ഭാഷകളിലെ രൂപപരമായ/ദൃശ്യപരമായ നഷ്ടബോധം തീവ്രമാണ്. ഭാഷയിലെ മെട്രോ വേഗങ്ങളായിത്തീരുന്ന സമ്പര്‍ക്ക-വിനിമയ ഭാഷ മാത്രം അവശേഷിക്കുന്നു. “ Those lacking imaginationtakes refuge in reality" എന്ന് ഗൊദാര്‍ദിന്റെ Goodbye to Language എന്ന സിനിമയുടെ തുടക്കത്തില്‍ എഴുതിക്കാണിക്കുന്നുണ്ട്. ഭാവനയുടെ മരണത്തിന്‍പിറ്റേന്ന് ഭാഷയുടെ കല്ലറയന്വേഷിച്ചിറങ്ങിയ ഗുരുവിന്റെ ശിഷ്യന്മാരാണ് നമ്മള്‍. ഗൂഗിള്‍ കണ്ടെത്തിത്തരാത്ത ഭാഷയുടെ ദൃശ്യത്തെ ഏത് ഗുഹാചിത്രത്തില്‍നിന്നാണ് ഡീകോഡ് ചെയ്യേണ്ടത്. ഏതു ജിപ്സി ദൈവമാണ് ലിപികളെക്കാട്ടി, ശബ്ദസാധ്യതയെ നൃത്തം ചെയ്ത് മറുഭാഷ ചമച്ചുതരിക? ഭാഷ അവസാനിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ എന്താണെഴുതുക എന്ന് ഒരു ദൈവം പൊടുന്നനെ ചോദിക്കുന്നു. നമ്മെ വിഴുങ്ങുന്ന ഇത്തരമൊരു ശൂന്യതയുടെ ജനിതകഭാഷയില്‍ കല്‍മഴുതാഴെവീഴുന്ന ഒച്ചകേള്‍ക്കുന്നു.

വ്യാകരണവും ലിപിയും അക്ഷരവും മസ്തിഷ്കത്തിന്റെ പരിമിതികളില്‍പ്പെടുമ്പോള്‍ അത്ര സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ കഴിയാത്ത അസ്വാതന്ത്ര്യം നമ്മെ ഗ്രസിക്കുന്നു. അസ്വസ്ഥരാക്കുന്നു. തെറ്റും ശരിയും തമ്മിലുള്ള ഏറ്റുമുട്ടലായി പന്മന രാമചന്ദ്രന്‍ നായരു മുതല്‍ നോം ചോംസ്കി വരെ നമ്മെ കുറ്റപ്പെടുത്തുന്നു. ആഗോള ഗ്രാമര്‍ സംബന്ധിച്ച് ഒരു തിയറി ഉണ്ടാവുകയാണെങ്കില്‍ ഏതുഭാഷയ്ക്കും ‘തിരഞ്ഞെടുക്കാവുന്ന’ ഒരു ആഗോളഗ്രാമര്‍ വിനിമയം രൂപപ്പെടുമെന്ന് ചോംസ്കി പ്രതീക്ഷിക്കുന്നു. ഈ ‘ തിരഞ്ഞെടുപ്പ്’ എന്നതുതന്നെ കേവലമാണ്, നിയന്ത്രിതവുമാണ്. നിലവിലെ വ്യാകരണതത്വങ്ങളെല്ലാം സോഷ്യോബയോളജിക്കലായി പിഴച്ചുപോയിരിക്കുന്നു എന്ന് സമ്മതിച്ചുകൊണ്ട് ‘തിരഞ്ഞെടുക്കാവുന്ന‘ പാറ്റേണുകള്‍ ആവശ്യപ്പെടുകയോ? അപ്പോഴും മനുഷ്യന് തോന്നും പടി (freewill)  ചെയ്യാന്‍ തോന്നുമെങ്കിലും തോന്നും പടി ചെയ്യാതിരിക്കാതെ ഭാഷയെ കേവലം സമ്പര്‍ക്കത്തിനുപയോഗിച്ച്, മരിക്കുന്നു. ഭാഷ പണ്ടേ മരിച്ചുകഴിഞ്ഞുവെന്നും നമ്മള്‍ അതിന്റെ കല്ലറ തിരയുകയാണെന്നും കൈവരുന്ന കഠിനബോധ്യത്തില്‍ വിരമിക്കുന്നു. കല്‍മഴു എവിടെയോ കളഞ്ഞുപോയിരിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ബി ജെ പി കളിക്കും

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ബി ജെ പി കളിക്കും


Jan 29 2015 05:21 AM
ടീം അഴിമുഖം
ഭാരതീയ ജനതാ പാര്‍ടി ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കളിക്കാരന്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ബി സി സി ഐയുടെയും ഭാവിയെ സംബന്ധിച്ച പ്രധാന തീരുമാനമെടുക്കുന്ന കക്ഷി കൂടിയാണ്.

അടുത്തവട്ടം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും ആരോപണവിധേയനായ ബി സി സി ഐ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസനെ സുപ്രീം കോടതി വിലക്കിയതോടെ ശരദ് പവാര്‍, ശശാങ്ക് മനോഹര്‍, ജഗ്മോഹന്‍ ഡാല്‍മിയ എന്നിവരുടെ വിഭാഗങ്ങളെല്ലാം അടുത്ത നീക്കം ആസൂത്രണം ചെയ്തുതുടങ്ങി. അത് ഏറ്റവും ജനപ്രിയമായ കളിയുടെ നിയന്ത്രണം മാത്രമല്ല, ശതകോടികളുടെ പണക്കണക്ക് കൂടിയാണ്.

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെ സംബന്ധിച്ചു തീരുമാനമെടുക്കുന്ന ഏറ്റവും വലിയ കക്ഷി ഭരണകക്ഷിയായ ബി ജെ പിയാണ്. സര്‍വീസസ്, സര്‍വ്വകലാശാലകള്‍, റെയില്‍വേ എന്നീ വോട്ടുകളടക്കം 30-ല്‍ കുറഞ്ഞത് 8 വോട്ടുകളുടെ നിയന്ത്രണമുള്ള ബി ജെ പി നിര്‍ണായക ശക്തിയാകും.

അതുകൊണ്ടാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോഴത്തെ അദ്ധ്യക്ഷനും ബി ജെ പി അദ്ധ്യക്ഷനുമായ  അമിത് ഷായും ബി സി സി ഐ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്.

പവാര്‍ വിഭാഗം ബി ജെ പി ഉന്നത നേതൃത്വവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. ശ്രീനിവാസനെ പുറത്താക്കലെന്ന ദൌത്യം സുപ്രീം കോടതി വിധിയുടെ സഹായത്തോടെ സാധിച്ചെങ്കിലും അടുത്ത അധ്യക്ഷ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അല്പം അനിശ്ചിതത്വം നിലനില്‍ക്കുന്നു.



നാഷണല്‍ കോണ്ഗ്രസ് പാര്‍ടി അദ്ധ്യക്ഷന്‍ പവാറിന് ബി ജെ പിയുടെ പിന്തുണയുണ്ട്. ബി സി സി ഐ അദ്ധ്യക്ഷസ്ഥാനം പവാര്‍ കൊതിക്കുന്നു എന്നത് ഒരു രഹസ്യവുമല്ല. പക്ഷേ ബി ജെ പി പവാറിനെ പരസ്യമായി പിന്തുണക്കുമോ എന്നു കണ്ടറിയണം. ഒബാമ സന്ദര്‍ശനത്തിന്റെ തിരക്കൊഴിഞ്ഞാല്‍ ജനുവരി 27-നോ അതിനു ശേഷമോ പവാര്‍ വിഭാഗം ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്.

അടുത്ത അദ്ധ്യക്ഷനായി സ്വയം അവതരിപ്പിച്ചിരുന്ന നിലവിലെ ഉപാധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയെ അംഗീകരിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നു എന്നാണ് വിശ്വസനീയമായ സൂചന.

നിലവില്‍, ഒരു ബിനാമി സ്ഥാനാര്‍ത്ഥിയെ ശ്രീനിവാസന്‍ നിര്‍ത്തിയാലും 10-ല്‍ കൂടുതല്‍ അസോസിയേഷനുകളുടെ പിന്തുണയില്ല. പവാറിനൊപ്പം 12 അസോസിയേഷനുകളുണ്ട്. ശ്രീനിവാസന്റെ കൂടെയുള്ള 4 കൂട്ടരെങ്കിലും മറുകണ്ടം ചാടാന്‍ തയ്യാറാണ്. ഝാര്‍ഖണ്ട്, ത്രിപുര, അസം എന്നിവ ഇപ്പോള്‍ത്തന്നെ അടുത്ത കളത്തിലേക്ക് കാല്‍ നീട്ടിക്കഴിഞ്ഞു. അതായത് ഒരു സ്വന്തക്കാരനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രീനിവാസന്റെ തന്ത്രം ഫലിക്കാന്‍ സാധ്യത കുറവാണെന്നാണ്.



ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ദാവോസില്‍ നിന്നും തിരികെയെത്താനാണ് ഇരുവിഭാഗവും കാത്തിരിക്കുന്നത്. ബി സി സി ഐ രാഷ്ട്രീയത്തില്‍ ജെയ്റ്റ്ലി എക്കാലവും സജീവ സാന്നിധ്യമാണ്. പക്ഷേ മോദിയും ഷായും ഏതെങ്കിലും ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ ജെയ്റ്റ്ലിക്ക് അതിനൊപ്പം നില്‍ക്കാതെ മറ്റ് വഴിയൊന്നുമുണ്ടാകില്ല.

സുപ്രീം കോടതി വിധിയോടെ ‘സ്വച്ഛ് ബി സി സി ഐ അഭിയാന്‍’ നടപ്പാക്കാന്‍ മോദിക്ക് അവസരം കിട്ടിയിരിക്കുകയാണെന്ന് ശ്രീനിവാസന്റെ എതിര്‍പക്ഷം പറയുന്നു.

മോദിയും ഷായും വിചാരിച്ചാല്‍ ബി സി സി ഐയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനാകും. പക്ഷേ കഴിഞ്ഞ കാലത്ത് അവര്‍ അത്തരമൊരു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. മോദി, ഷാ, ജെയ്റ്റ്ലി, പവാര്‍,ശുക്ല എന്നിങ്ങനെ നിരവധി രാഷ്ട്രീയക്കാര്‍ ഇന്ത്യന്‍ ക്രിക്കറ്റ്  ഭരണമെന്ന ഈ അലങ്കോലത്തിന്റെ ഭാഗമാണ്. എന്നാല്‍ അവരാരും അത് ശുദ്ധീകരിക്കാന്‍  ഒരു ശബ്ദവും ഉയര്‍ത്തിയിട്ടില്ല. അതുകൊണ്ടു ഇത്തവണ അവര്‍ എന്തെങ്കിലും ചെയ്യുമെന്നു കരുതാനും ന്യായമില്ല. പരമാവധി ചെയ്യാന്‍ പോകുന്നത് അവരുടെ രാഷ്ട്രീയം കളിക്കുകയാണ്; അവര്‍ വൈദഗ്ദ്ധ്യം നേടിയ ഏക കല.

പാടണം സര്‍, പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം..പ്ലീസ്- ലാലിസം വിമര്‍ശിക്കപ്പെടുന്നു

പാടണം സര്‍, പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം..പ്ലീസ്- ലാലിസം വിമര്‍ശിക്കപ്പെടുന്നു


Jan 29 2015 01:42 PM
വി കെ അജിത്‌ കുമാര്‍

മോഹന്‍ലാല്‍ പാടട്ടെ.. ദേശിയ കായികമേളയുടെ ഉദ്ഘാടന വേളയില്‍.. പക്ഷെ അത് പാട്ടായിരിക്കണം. പാട്ടെന്നാല്‍ നൈസര്‍ഗ്ഗികകമായ കഴിവിനെ സാധനയിലൂടെയും താളരാഗ സംയോഗങ്ങളിലൂടെയും പാകപ്പെടുത്തിയെടുക്കുന്ന ഒന്നാണെങ്കില്‍; അത് അപരന്‍റെ  കര്‍ണ്ണങ്ങളെ ആനന്ദിപ്പിക്കുന്നുവെങ്കില്‍; അദ്ദേഹം ഒരാവര്‍ത്തി ആലോചിക്കണം താന്‍ വിനിര്‍ഗ്ഗമിപ്പിക്കുന്ന ശബ്ദം  പാട്ടാണോ എന്ന്. ഒരുപക്ഷെ മലയാള സിനിമയില്‍ പാട്ടിനെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാള്‍ കാണില്ല. അങ്ങനെയുള്ളപ്പോള്‍ പിന്നെ അദ്ദേഹം പാട്ടിന്‍റെ ലോകം അതിനായി ജനിച്ചവര്‍ക്കു വിട്ടുകൊടുത്ത് ഒരാസ്വാദകനാവുകയാണ് അനുകരണീയമായ മാതൃക. ചലച്ചിത്രത്തിന്‍റെ അനായാസമായ ശൈലിയിലും നാടകലോകത്തിന്‍റെ ആയാസകരമായ വീഥികളിലും ഒരുപോലെ സഞ്ചരിച്ച അദ്ദേഹം തെളിയിച്ചത് അഭിനയത്തിന്‍റെ അതുല്യതയാണ് - നെഞ്ചില്‍ കൈവച്ച് ഓരോ മലയാളിക്കും പറയാം- വെല്ലുവിളിക്കാം മോഹന്‍ലാല്‍  അഭിനയത്തില്‍ ഒരു മഹാപ്രതിഭയാണെന്ന്.

കഴിഞ്ഞ ദിവസമാണ് ഉണ്ണിമേനോന്‍ മലയാള സിനിമാ സംഗിത രംഗത്തെപ്പറ്റി വിഷമത്തോടെ സംസാരിച്ചത് ,കഴിഞ്ഞദിവസമാണ് ഊരാളിക്ക് പാട്ടുവിലക്കേര്‍പ്പെടുത്തിയത്‌. ഇവരെല്ലാം പാടാന്‍ കൊതിക്കുന്നവരാണ്.. നമ്മുടെ തൈക്കുടം ബ്രിഡ്ജ് വരെ. ആടിത്തിമിര്‍ക്കുന്ന ഇവരുടെ പാട്ടും ലാലിസവും തമ്മില്‍ വ്യത്യസ്ഥമാകുന്നതെവിടെ? അത് അതിന്‍റെ രൂപപ്പെടുത്തലിലാണ്. പാട്ടുകള്‍ നൈസര്‍ഗ്ഗികമാകുമ്പോള്‍ അത് റഹ്മാനും .. ഊരാളിയും മറ്റുമാകുന്നു.  പാട്ടുകള്‍ ബ്രാന്റ് ചെയ്യപ്പെടുന്ന പ്രോമോകള്‍ ആകുമ്പോള്‍ അത് റിമി ടോമിയും ലാലിസവുമാകുന്നു. പാട്ടിന്‍റെ ഭംഗിയെ കൊന്നു റിമിടോമി കുറെനാളായി മലയാളികളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ കാര്യങ്ങള്‍ അതിനുമപ്പുറമാണ്. ലാലിസത്തിന്‍റെ പരസ്യ ഗാനത്തില്‍ തന്നെ മോഹന്‍ലാല്‍ അദ്ദേഹത്തിന്‍റെ ആലാപനത്തിലെ പിഴവുകളെല്ലാം വളരെ ഭംഗിയായി പ്രകടിപ്പിക്കുന്നുണ്ട്.



സിനിമകളില്‍  ചില നര്‍മ്മഗാനങ്ങള്‍ അദ്ദേഹത്തിനു വേണ്ടിതന്നെ ലാല്‍  പാടിയിട്ടുണ്ട്. അത് ആ കഥാഗതിയില്‍ ആസ്വദിക്കപ്പെട്ടിട്ടുമുണ്ട്. എന്ന് വെച്ച് അദ്ദേഹം ഒരിക്കലും ഒരു നല്ല ഗായകനല്ല. മാത്രമല്ല അദ്ദേഹത്തിന്‍റെ ഒരു സെല്‍ഫ് പ്രൊമോട്ടിവ് ബ്രാന്‍ഡ്‌ മാത്രമാണ് ലാലിസം. ഒരാള്‍ അയാളെത്തന്നെ മറ്റൊരാളുടെ ചെലവില്‍ ബൂസ്റ്റ്‌ ചെയ്യുന്നതില്‍പരം ദയനീയമായ അവസ്ഥ മറ്റെന്താണുള്ളത്.  പാടാന്‍- പാടി നടക്കാന്‍ പാണനാര്‍ ഇല്ലാത്തതിന്‍റെ വിഷമം സ്വയം ഏറ്റെടുക്കുന്ന അവസ്ഥ. ഇവിടെ പ്രചരിക്കുന്ന കൊച്ചുവര്‍ത്തമാനം അനുസരിച്ച് കോടികളുടെ എഗ്രിമെന്റാണു സുപ്പര്‍ താരവും അനുബന്ധ താരങ്ങളും കൂടി തരപ്പെടുത്തിയിരിക്കുന്നത്. ഷാക്കിറയും ബോണിയം ഗ്രൂപ്പും എല്ലാം കായികമേളകളുടെ ഭാഗമാകുന്നത് അവരുടെ പാട്ടിലെ കഴിവ് കൊണ്ടായിരുന്നു. ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു തരം തിരഞ്ഞെടുക്കലാണ് നടന്നത്. മേള കൊഴുക്കുവാന്‍ താരത്തെ തന്നെ തിരഞ്ഞെടുക്കുമ്പോള്‍ അനുഗൃഹിത ഗായകര്‍ ഒരു താരത്തിനു പിറകില്‍ മാത്രം നിന്നു നിര്‍വൃതിയടയുവാന്‍ വിധിക്കപ്പെടുന്ന ദയനീയ അവസ്ഥ.

ആസ്വാദനത്തിന്‍റെ തലം വിട്ട് ആഘോഷത്തിന്‍റെ രൂപമായി  മാത്രം കാര്യങ്ങള്‍ മാറുന്ന പുതിയ കേരളത്തില്‍ നിന്നും ഇതില്‍ കുടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍. ഒരു ലജ്ജയുമില്ലാതെ പറയുന്ന മറ്റൊരു കാര്യം ഏ ആര്‍ റഹ്മാന്‍റെ വിടവ് നികത്താന്‍ വേണ്ടിയാണു ലാലിസം എന്നാണ്. ഈ  പ്രസ്താവനയിലെ അറിവില്ലായ്മയാണ് നാം ചോദ്യം ചെയ്യേണ്ടത്. മഹാനായ ആ നടനെങ്കിലും ഇത് തിരുത്തണം. താന്‍ പാട്ടിന്‍റെ ലോകത്ത് റഹ്മാന് പകരക്കാരനല്ല എന്നും അഭിനയത്തില്‍ തനിക്കു പകരക്കാരനല്ല റഹ്മാനെന്നും ഒരിക്കലെങ്കിലും അവരെ പറഞ്ഞു മനസിലാക്കണം. അല്ലെങ്കില്‍  അനുപ് ചന്ദ്രന്‍റെ വാക്കുകള്‍ കടമെടുത്ത് ഇങ്ങനെയും  പറയാം “പാടണം സര്‍... പാടി ഇതൊക്കെയാണ് പാട്ടെന്നു പറയിക്കണം. പ്ലീസ്.. അല്ലെങ്കില്‍ അവര്‍ക്ക് അങ്ങയുടെ പാട്ടും പാട്ടുകാരുടെ പാട്ടും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെ വരും.”


*Views are Personal

(ഐ എച്ച് ആര്‍ ഡി യിലെ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

Mala yoga.. Over an image file!

Public fridge.. an image file!

Live ur life before life becomes lifeless

,Loved this message...
A boat is docked in a tiny Mexican fishing village.

A tourist complimented  the  local fishermen  on the quality of their fi sh and asked how long it took to catch them. 

"Not very long." they answered in unison.

"Why didn't you stay out longer and catch more?"

The fishermen explained that their small catches were sufficient to meet their needs and those of their families. 

"But what do you do with the rest of your time?"

"We sleep late, fish a little, play with our children, and take siestas with our wives.  In the evenings, we go into the village to see our friends, have a few drinks, play the guitar, and sing a few songs.  

We have a full life."
The tourist interrupted, 

"I have an MBA from Harvard and I can help you!
You should start by fishing longer every day.
You can then sell the extra fish you catch.
With the extra revenue, you can buy a bigger boat."

"And after that?"

"With the extra money the larger boat will bring, you can buy a second one and a third one and so on until you have an entire fleet of trawlers.
Instead of selling your fish to a middle man, you can then negotiate directly with the processing plants and maybe even open your own plant. 

You can then leave this little village and move to  Mexico City , Los Angeles , or even  New York City ! 

From there you can direct your huge new enterprise."


"How long would that take?"  

"Twenty, perhaps twenty-five years." replied the tourist.  

"And after that?"   

"Afterwards?  Well my friend, that's when it gets really interesting," answered the tourist, laughing.  "When your business gets really big, you can start buying and selling stocks and make millions!"     

"Millions?  Really?  And after that?" asked the fishermen. 

"After that you'll be able to retire, live in a tiny village near the coast, sleep late, play with your children, catch a few fish, take a siesta with your wife and spend your evenings drinking and enjoying your friends."

"With all due respect sir, but that's exactly what we are doing now.  So what's the point wasting twenty-five years?" asked the Mexicans. 

And the moral of this story is: 

Know where you're going in life, you may already be there!  Many times in life, money is not everything.

"Live your life before life becomes lifeless".

Tuesday 27 January 2015

Diff between Complete & Finished

English Vinglish

🍄🍄🍄🍄🍄🍄🍄🍄🍄

Can any one say the difference between 'Complete' and 'Finished'?

No dictionary has ever been able to define the difference between 'Complete' and 'Finished.'

However, in a linguistic conference, held in London England, Samsundar Balgobin, a Guyanese, was the clever winner.

His final challenge was this. Some say there is no difference between 'Complete' and 'Finished.' Please explain the difference in a way that is easy to understand.

His response was: When you marry the right woman, you are 'Complete.' If you marry the wrong woman, you are 'Finished.' And, when the right woman catches you with the wrong woman, you are 'Completely Finished.'

His answer received a five minute standing ovation.
⭕⭕⭕⭕⭕⭕⭕⭕⭕

Taj. Attack.. an video file!

Saturday 24 January 2015

അമേരിക്കയെ വിറപ്പിക്കുന്ന ഇറാഖിലെ ഒളിവെടിക്കാര്‍

അമേരിക്കയെ വിറപ്പിക്കുന്ന ഇറാഖിലെ ഒളിവെടിക്കാര്‍


Jan 24 2015 07:40 AM
ആഡം ടെയ്‌ലര്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ക്രിസ് കെയില്‍ എന്ന യു എസ് സേനാ ചരിത്രത്തിലെ ഏറ്റവും മിടുക്കനായ ലക്ഷ്യം തെറ്റാത്ത വെടിവെപ്പുകാരന്റെ കഥയാണ്, വിവാദവും വിജയവും ഒരുപോലെ കിട്ടിയ 'American Sniper' എന്ന ചലച്ചിത്രം. എന്നാല്‍ കെയിലിന്റെ എതിരാളിയായി ചിത്രത്തിലവതരിപ്പിക്കുന്ന, രഹസ്യം നിറഞ്ഞ മറയില്‍ ഒളിച്ച 'മുസ്തഫ' എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മുന്‍ സിറിയന്‍ ഒളിമ്പ്യനാണ് യഥാര്‍ത്ഥ താരം.

എന്നാല്‍ ചലച്ചിത്രത്തിനാധാരമായ ആത്മകഥയില്‍ മുസ്തഫയെ കുറിച്ച് ഒരു ഖണ്ഡികയെ ഉള്ളൂ. 'ഞങ്ങള്‍ കേട്ട വാര്‍ത്തകള്‍ വെച്ചു മുസ്തഫ ഒളിംപിക്‌സില്‍ പങ്കെടുത്ത ഒരു വെടിവെപ്പുകാരനാണ്. ഇപ്പോള്‍ അമേരിക്കയുടെയും ഇറാഖിന്റെയും സൈനികര്‍ക്കും പൊലീസുകാര്‍ക്കും നേരെ ആ കഴിവെല്ലാം ഉപയോഗിക്കുന്നു,' കെയില്‍ എഴുതുന്നു. 'അയാളുടെ കഴിവുകള്‍ പ്രകീര്‍ത്തിച്ചു നിരവധി ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്. ഞാനയാളെ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ മറ്റ് ഒളിവെടിവെപ്പുകാര്‍ കൊന്ന ഒരു ഇറാഖി ഒളിവെടിവെപ്പുകാരന്‍ ഇയാളാണെന്ന് ഞങ്ങള്‍ കരുതുന്നു.'

മുസ്തഫ വാസ്തവമോ കെട്ടുകഥയോ എന്നു ഇപ്പോഴും ഉറപ്പില്ല. എന്നാല്‍ ഇതുപോലെ നിരവധി ഇറാഖി ഒളിവെടിവെപ്പുകാര്‍ കലാപകാരികളിലുണ്ട്. ഒരുപക്ഷേ ഏറ്റവും കേമനെന്ന് കൊണ്ടാടുന്നത്, സുന്നി കലാപകാരികളായ ഇറാഖിലെ ഇസ്‌ളാമിക സൈന്യം എന്നറിയുന്ന സംഘത്തിലെ 'ജൂബ'യെയാണ്. 2005നും 2007നും ഇയാളെ പുകഴ്ത്തുന്ന നിരവധി ദൃശ്യങ്ങള്‍ വന്നു. കൊന്നവരുടെ എണ്ണക്കണക്കുകള്‍ പത്തും നൂറുമായി പെരുകി.

എബിസി ന്യൂസ് പറയുന്നത്, ഒരു ജൂബ ദൃശ്യത്തില്‍ അമേരിക്കന്‍ സേനക്ക് നേരെ ഡസനോളം ആക്രമണങ്ങള്‍ കാണിക്കുന്നു എന്നാണ്. അതില്‍ 143 യു എസ് സൈനികരെ കൊന്നതായാണ് അയാള്‍ അവകാശപ്പെടുന്നത്. 'തോക്കുകൊണ്ട് എന്താണ് ചെയ്യേണ്ടെതെന്ന് അയാള്‍ക്കറിയാം,' എന്നാണ് ദൃശ്യങ്ങള്‍ കണ്ട, വിരമിച്ച മേജര്‍ ജോണ്‍ പ്ലാസ്റ്റര്‍ പറഞ്ഞത്. 'ഒരു വെടിയുതിര്‍ക്കുന്നതിനും രക്ഷാമാര്‍ഗം ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കാനും, പിടികൊടുക്കാതെ പെട്ടെന്നു മറയാനും വേണ്ട വിലയിരുത്തലും അച്ചടക്കവും അയാള്‍ക്കുണ്ട്. വെറും സാഹസികനല്ല അയാള്‍; നല്ല കണക്കുകൂട്ടലുള്ള ഒരു വെടിക്കാരനാണ്.'



ഒരിക്കല്‍ ഒരു ദൃശ്യത്തില്‍ യു എസ് പ്രസിഡന്റിന് ഒരു സന്ദേശമയക്കുകവരെ ചെയ്തു ജൂബ. 'എന്റെ തോക്കില്‍ 9 ഉണ്ടകളുണ്ട്. പ്രസിഡണ്ട് ബുഷിന് ഞാനൊരു സമ്മാനം നല്‍കുന്നു,' അയാള്‍ പറയുകയാണ്. 'ഞാന്‍ 9 പേരെ കൊല്ലാന്‍ പോകുന്നു.'

ഒളിവെടിക്കാര്‍ യുദ്ധമുഖത്ത് എക്കാലത്തും നിഗൂഢ പരിവേഷം കലര്‍ന്ന ഭീതി ജനിപ്പിച്ചിരുന്നു. സ്റ്റാലിന്‍ഗാര്‍ഡ് പോരാട്ടത്തില്‍ സോവിയറ്റ് വെടിക്കാരന്‍ വാസിലി സയറ്റ്‌സേവ് 200 ജര്‍മ്മന്‍കാരെ കൊന്നെന്നാണ് കണക്ക്. ഒരു ജര്‍മന്‍ എതിരാളിയുമായുള്ള അയാളുടെ ഏറ്റുമുട്ടല്‍ കെട്ടുകഥയാകാനാണ് സാധ്യതയെങ്കിലും. 1939-1940 ല്‍ നടന്ന ഫിന്‍ലാന്‍ഡ-് സോവിയറ്റ് യൂണിയന്‍ ശൈത്യ യുദ്ധത്തില്‍ 500ലേറെ സോവിയറ്റ് ഭടന്മാരെ കൊന്ന ഫിന്‍ലാന്‍ഡ് സൈനികന്‍ സിമോ ഹായ്ഹ ഒരു ദേശീയ നായകനായി മാറി.

മിക്ക പോരാട്ടങ്ങളും നഗരപ്രദേശങ്ങളില്‍ നടക്കുന്ന ഇറാഖില്‍ ഒളിവെടിക്കാര്‍ യു എസ് സേനക്ക് വലിയ ഭീഷണിയാണ്. ബാഗ്ദാദിലെ ഒളിവെടി ദൗത്യങ്ങള്‍ മനഃശാസ്ത്രപരമായ യുദ്ധതന്ത്രത്തില്‍ സഹായിക്കുന്നു എന്നാണ് ഇസ്ലാമിക് ആര്‍മിയുടെ ഡി വി ഡി ദൃശ്യങ്ങള്‍ കാണിക്കുന്നത്.

കുറച്ച് വര്‍ങ്ങള്‍ക്കുശേഷം ജൂബ തന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ച പോലെയായി. അയാള്‍ കൊല്ലപ്പെട്ടെന്നും ഒരിക്കലും ഒരൊറ്റ വ്യക്തിയാകില്ലെന്നും രണ്ടഭിപ്രായമുണ്ട്. ജൂബ യു എസ് സേന സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥയാണെന്നാണ് 2007ല്‍ ക്യാപ്റ്റന്‍ ബ്രെന്ദന്‍ ഹോബ്‌സ് പറഞ്ഞത്. ജൂബ കൊന്നുതള്ളിയവരുടെ കണക്കില്‍ എന്തായാലും അതിശയോക്തിയുണ്ട്.



പക്ഷേ ജൂബ കഥക്ക് ഓണ്‍ലൈനില്‍ നല്ല പ്രചാരമാണ്. ജൂബയുടെ സാഹസിക ദൃശ്യങ്ങളുടെ പേരിലുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. ഒരു സമയത്ത് ഇംഗ്ലീഷിലും ഫ്രഞ്ചിലും സന്ദേശങ്ങളുമായി ഇയാളുടെ പേരില്‍ വെബ്‌സൈറ്റ് വരെ വന്നു. ജൂബ ഒരു ഇസ്രയേലി ചാരനാണെന്ന കിടിലന്‍ കഥാന്ത്യം വരെ സൂചിപ്പിക്കുന്ന വാര്‍ത്തകളും പരന്നു.

മുസ്തഫയും ജൂബയും പോലെ ക്രിസ് കെയിലും കഥയും വാസ്തവുമായി ഇഴപിരിഞ്ഞുകിടക്കുന്നു. കലാപകാരികള്‍ക്കിടയില്‍ കെയിലിന്റെ വിളിപ്പേര് 'റമാദിയിലെ ചെകുത്താന്‍' എന്നത്രേ! ഒരോര്‍മക്കുറിപ്പില്‍ ഇറാഖിലുണ്ടായിരുന്ന ഒരു മുന്‍സൈനികന്‍ അലെക്‌സ് ഹോര്‍ടൈന്‍ NewYork Timse ല്‍ എഴുതി 'അമേരിക സൈനികര്‍ക്ക് ജൂബ ഭീകരനാണ്, എന്നാല്‍ കലാപകാരികള്‍ക്ക് അയാള്‍ ഒരു പ്രചോദനം നല്‍കുന്ന ഇതിഹാസമാണ്. നമുക്ക് ജൂബയെക്കുറിച്ചെന്നപോലെ ഇറാഖിലെ കലാപകാരികള്‍ക്ക് റമാദിയിലെ ചെകുത്താനെക്കുറിച്ചും ഇതേ ആശങ്കകളും സംശയങ്ങളും ഉണ്ടായിരിക്കും എന്നുറപ്പാണ്.'

സൌദി രാജാവിന്‍റെ മരണം: അധികാര കൈമാറ്റം സുഗമമാകാം; പക്ഷേ സൌദിയെ കാത്തിരിക്കുന്നത് പ്രക്ഷുബ്ധമായ ഭാവി

സൌദി രാജാവിന്‍റെ മരണം: അധികാര കൈമാറ്റം സുഗമമാകാം; പക്ഷേ സൌദിയെ കാത്തിരിക്കുന്നത് പ്രക്ഷുബ്ധമായ ഭാവി


Jan 23 2015 03:16 PM
കെവിന്‍ സുള്ളിവന്‍, ലിസ് സ്ലൈ(വാഷിംഗ്ടണ്‍ പോസ്റ്റ്)
ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുകയും ഇന്ധന വില കുത്തനെ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തില്‍, മധ്യേഷ്യയിലെ യുഎസിന്റെ ഏറ്റവും ശക്തരായ സുഹൃത്തുക്കള്‍ നിര്‍ണായക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഒരു അധികാര കൈമാറ്റത്തിന് അരങ്ങൊരുക്കിക്കൊണ്ട് സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് വെള്ളിയാഴ്ച രാവിലെ അരങ്ങൊഴിഞ്ഞത്.

90 വയസുണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സൗദി സര്‍വ്വാധിപതിയുടെ പിന്തുടര്‍ച്ചക്കാരനായി അദ്ദേഹത്തിന്റെ സഹോദരന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ഥാനമേല്‍ക്കുമെന്ന് സൗദി ടെലിവിഷന്‍ അറിയിച്ചു. അങ്ങനെ വരിയാണെങ്കില്‍, ഏറ്റവും വലിയ സുന്നി ശക്തികളും അമേരിക്കയുടെ ഏറ്റവും അടുത്ത അറബ് സഖ്യകക്ഷിയുമായ രാജ്യത്തിന്റെ പരമാധികാരം മറവി രോഗം മൂലം ബുദ്ധിമുട്ടുന്ന 76 കാരനായ ഒരു വൃദ്ധന്റെ കൈകളില്‍ വന്നുചേരും.

പ്രദേശം കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍, 28 മില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്തെ നയിക്കാന്‍ എന്നാണ് സൗദി രാജകുടുംബം പുതിയ തലമുറയ്ക്ക് അവസരം നല്‍കുക എന്ന ചോദ്യമാണ് സല്‍മാന്‍ അധികാരമേല്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം.

സല്‍മാനിലേക്കുള്ള അധികാര കൈമാറ്റം സുഗമമായിരിക്കും എന്ന് റിയാദിലെ നിരീക്ഷകര്‍ പ്രവചിക്കുമ്പോഴും, അദ്ദേഹത്തിന്റെ മോശം ആരോഗ്യ നില പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണം തരതമ്യേന ഹ്രസ്വമായിരിക്കും എന്ന് കരുതേണ്ടി വരും. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കായി ഒരു കലഹം ഉണ്ടാവുകയാണെങ്കില്‍ അത് മധ്യേഷ്യയില്‍ നിര്‍ണായക സമയത്ത് ഒരു വലിയ ശൂന്യത സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഇസ്ലാമിക സ്റ്റേറ്റിനെതിരായ യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷികളിലെ നിര്‍ണായക അംഗമാണ് സൗദി അറേബ്യ എന്ന് മാത്രമല്ല, ഇന്നലെ നിലംപതിച്ച യമന്‍ സര്‍ക്കാരിന്റെ പ്രധാന മിത്രവുമായിരുന്നു.

'അധികാര കൈമാറ്റം സുഗമമായിരിക്കുമെന്ന് നിരവധി പേര്‍ കരുതുമ്പോഴും, പ്രക്ഷുബ്ദമായ ഭാവിയാണ് സൗദി അറേബ്യയെ കാത്തിരിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല'-നിയര്‍ ഈസ്റ്റ് പോളിസിക്കായുള്ള വാഷിംഗ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധന്‍ സിമോണ്‍ ഹെന്‍ഡെര്‍സണ്‍, സൗദി അധികാരകൈമാറ്റത്തെക്കുറിച്ച് വ്യാഴാഴ്ച നല്‍കിയ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.



'ഈ പ്രതിസന്ധി ഘട്ടത്തില്‍ മറവി രോഗം ബാധിച്ച ഒരാള്‍ രാജാവാകുന്ന അവസ്ഥ അവരെ സംബന്ധിച്ചിടത്തോളം അവസാനത്തെ ആഗ്രഹമായിരിക്കും',ഹെന്‍ഡെര്‍സണ്‍ പറയുന്നു. 'യമന്‍ ഛിന്നഭിന്നമാകുന്നു, ഐഎസ്‌ഐഎസ് വാതിലില്‍ മുട്ടി വിളിക്കുന്നു....സൗദിയുടെ കാഴ്ചപ്പാടില്‍ അതീവ അപകടകരമായ ഒരു മധ്യേഷ്യയാണ് മുന്നിലുള്ളത്.'

സൗദി പാരമ്പര്യ പ്രകാരം, 1953ല്‍ അന്തരിച്ച രാജ്യത്തിന്റെ സ്ഥാപകന്‍ അബ്ദള്‍ അസീസ് ബിന്‍ സൗദിന്റെ പുത്രന്മാരിലേക്കാണ് കിരീടം കൈമാറപ്പെടുന്നത്. അബ്ദള്‍ അസീസിന്റെ ആറാമത്തെ പുത്രനായ സല്‍മാനാണ് ഇപ്പോള്‍ അധികാരത്തിലേറാന്‍ പോകുന്നത്. അബ്ദുള്‍ അസീസ് മരിക്കുമ്പോള്‍ ഉണ്ടായിരുന്ന ഏകദേശം 35 പുത്രന്മാരില്‍, ബാക്കിയുള്ള കുറച്ചുപേര്‍ ആരോഗ്യമുള്ളവരോ അല്ലെങ്കില്‍ കിരീടാവകാശത്തിന് യോഗ്യതയുള്ളവരോ ആണെന്ന് വിലയിരുത്തപ്പെടുന്നു. 
അനന്തരാവകാശം സംബന്ധിച്ച വഴക്കുകള്‍ ഒഴിവാക്കുക എന്ന പ്രത്യക്ഷമായ ഉദ്ദേശത്തോടെയും, തന്റെ പ്രിയപ്പെട്ട കുടുംബശാഖയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയും കഴിഞ്ഞ വര്‍ഷം അബ്ദുള്ള രാജാവ്, കീഴ് വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ട് 71 കാരനായ തന്റെ ഇളയ സഹോദരന്‍ മുക്ബറിന്‍ രാജകുമാരനെ സഹായിയായി വാഴിച്ചിരുന്നു.  കഴിവുറ്റവനും സാധാരണ സൗദിക്കാര്‍ക്ക് പ്രിയങ്കരനുമാണ് മുക്ബറിന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്; സൗദി അറേബ്യയുടെ ഏറ്റവും പ്രധാപ്പെട്ട സഖ്യകക്ഷിയായ യുഎസുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ആളുമാണ് അദ്ദേഹം. എന്നാല്‍ ഓരോ രാജാവിനും സ്വന്തം അനന്തരാവകാശിയെ നിശ്ചിയിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു പാരമ്പര്യത്തെ അബ്ദുള്ള ലംഘിക്കുന്നു എന്നാരോപിച്ച്, തഴയപ്പെട്ട രാജകുമാരന്മാര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നതിന് ഇത് കാരണമായി. മാത്രമല്ല, മുക്വറിന്റെ മാതാവ് ഒരു യമനി വെപ്പാട്ടിയാണെന്നും, സൗദി രാജകുമാരിയല്ലെന്നും, അതിനാല്‍ തന്നെ കിരീടം ധരിക്കാനുള്ള വിശുദ്ധ പാരമ്പര്യം അദ്ദേഹത്തിനില്ല എന്ന് കുടുംബത്തിലെ ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്തു.
സൗദി രാജവംശത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് ഇബിന്‍ സൗദിന്റെ കാലശേഷം രാജ്യവകാശ പാരമ്പര്യം അദ്ദേഹത്തിന്റെ പുത്രന്മാരിലൂടെയാണ് കൈമാറിവന്നത്. ഒരു സഹോദരനില്‍ നിന്ന് മറ്റൊരു സഹോദരനിലേക്ക് അധികാരം കൈമാറുന്ന സമ്പ്രദായമാണ് സൗദി രാജവംശം ഇപ്പോഴും പിന്തുടരുന്നത്. ഈ സമ്പ്രദായത്തിനെതിരെ ഉയരുന്ന വലിയൊരു ചോദ്യം, എല്ലാ സഹോദരന്മാരും മരണപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത രാജാവായി ആരുവരുമെന്നാണ്. അടുത്ത തലമുറയിലെ രാജകുമാരന്മാര്‍ക്കിടയില്‍ രാജ്യവകാശ തര്‍ക്കം ഉടലെടുക്കാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും? ഈ ലിങ്ക് പരിശോധിക്കു...

http://apps.washingtonpost.com/g/page/world/running-out-of-brothers-the-saudi-royal-family/1059/


സൗദി പാരമ്പര്യ പ്രകാരം തന്റെ അനന്തരാവകാശിയെ തീരുമാനിക്കാന്‍ സല്‍മാന് സ്വാതന്ത്ര്യം ഉണ്ടെങ്കിലും, മുക്വറിനെ സഹായി സ്ഥാനത്ത് നിന്നും കിരീടവകാശിയായി അദ്ദേഹം ഉയര്‍ത്തുമെന്നാണ് ഇവിടെ നിലനില്‍ക്കുന്ന വ്യാപക വിശ്വാസം.

അങ്ങനെ ഒരു സാഹചര്യം വരികയാണെങ്കില്‍, മക്വറിന്റെ അനന്തരാവകാശി ആരായിരിക്കും എന്ന കാര്യത്തില്‍ കൂടുതല്‍ സങ്കീര്‍ണമായ പ്രഹേളികയ്ക്കായിരിക്കും സൗദി രാജകുടുംബം ഉത്തരം കാണേണ്ടി വരിക. എന്നാല്‍ അത് അടുത്ത തലമുറയില്‍ നിന്നുള്ള, അതായത് അബ്ദുള്‍ അസീസിന്റെ കൊച്ചുമക്കളില്‍ ഒരാളായിരിക്കും എന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാല്‍ ഈ തലമുറയില്‍ നൂറു കണക്കിന് രാജകുമാരന്മാരാണ് ഉള്ളത്.
അബ്ദുള്ള രാജാവ് സ്ഥാപിച്ച ഒരു ചുമതല കൗണ്‍സിലാണ് അധികാരകൈമാറ്റ പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. നിലവിലെ രാജാവ് മരിക്കുമ്പോള്‍, അബ്ദുള്‍ അസീസിന്റെ എല്ലാ മക്കളും ചെറുമക്കളും ഉള്‍പ്പെടെ 35 മുതിര്‍ന്ന രാജകുമാരന്മാര്‍ ഉള്‍പ്പെടുന്ന ആ കൗണ്‍സില്‍ രഹസ്യയോഗം ചേര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നു.

വളരെ വിസ്തൃതമായ അല്‍ സൗദ് കുടുംബത്തില്‍ അന്തഃച്ഛിദ്രം രൂക്ഷമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ ഉരുക്ക് ഭരണം സംരക്ഷിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിന് മുന്നില്‍ അവര്‍ എല്ലായിപ്പോഴും ഒറ്റക്കെട്ടായിരിക്കുമെന്ന് ചരിത്രം തെളിയിക്കുന്നു.

കുടുംബ വഴക്കുകള്‍ കൊട്ടാര വാതിലുകള്‍ക്ക് പിന്നില്‍ തളച്ചിടപ്പെടുമ്പോഴും ചില നിര്‍ണായക നിമിഷങ്ങളില്‍ രാജ്യത്തെ തീരുമാനമെടുക്കല്‍ പ്രക്രിയയെ നിശ്ചലമാക്കാന്‍ ഈ ലഹളകള്‍ക്ക് സാധിച്ചു എന്ന് വരാം.



രാജകുടുംബം അംഗീകരിക്കാന്‍ സാധ്യതയുള്ളതിനേക്കാള്‍ ആഴത്തില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്നാണ് ഹെന്‍ഡെര്‍സണ്‍ പറയുന്നത്. രാജ്യം ഭരിക്കാന്‍ വേണ്ട മാനസികാരോഗ്യം സല്‍മാനില്ലെന്ന് ചിലര്‍ സ്വകാര്യമായി വാദിക്കുമ്പോള്‍, തങ്ങളുടെ ഇഷ്ടക്കാരെ മുന്നില്‍ പ്രതിഷ്ഠിക്കാന്‍ മറ്റ് ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നു.

'നമ്മുടെ യുക്തിയില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രമിക്കാതെ അവരുടെ യുക്തി മനസിലാക്കാന്‍ ശ്രമിക്കുക എന്നതാണ് ശരിയായ തന്ത്രം,' അദ്ദേഹം പറയുന്നു. 'അവരുടെ യുക്തി വ്യത്യസ്തമാണ്. അനൈക്യം പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് അവര്‍ വെറുക്കുന്നു. അതൊകൊണ്ട് തന്നെ അത് പൂര്‍ണമായി മൂടിവെക്കാന്‍ അവര്‍ ശ്രമിക്കും.'

വളരെ സങ്കീര്‍ണവും കാലപബാധിതവുമായ ഒരു സമയത്ത്, സല്‍മാനെ കടത്തിവെട്ടി മുക്വറിനെയോ അല്ലെങ്കില്‍ അടുത്ത തലമുറയെയോ രാജ്യത്തെ നയിക്കാനുള്ള ചുമതല ഏല്‍പ്പിക്കാനുള്ള തന്റേടം സൗദികള്‍ കാണിക്കുമെന്ന് 'പാശ്ചാത്യ യുക്തി' നിങ്ങളോട് പറയുമെന്ന് ഹെന്‍ഡെര്‍സണ്‍ ചൂണ്ടിക്കാട്ടുന്നു. സൗദി അതിര്‍ത്തിയുടെ ഒരു ഭാഗം ഇസ്ലാമിക് സ്റ്റേറ്റിന് സ്വാധീനമുള്ള ഇറാഖാണ്. മറുഭാഗത്ത്, യമനില്‍ നടക്കുന്ന അധികാരയുദ്ധം തങ്ങളുടെ പ്രാദേശിക ശത്രുക്കളായ ഇറാനെ സഹായിക്കുമെന്ന് സൗദിക്കാര്‍ കരുതുകയും ചെയ്യുന്നു.
'ആരാണ് കഴിവുറ്റവന്‍ എന്നത് നമ്മുടെ കാഴ്ചപ്പാട് മാത്രമാണ്. ഉള്ളിലുള്ളവരുടെ കാഴ്ചപ്പാട് അതായിരിക്കണമെന്നില്ല എന്നതാണ് പ്രശ്‌നം,' ഹെന്‍ഡെര്‍സണ്‍ പറയുന്നു.